ഹോർമുസ് കടലിടുക്കിൽ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിലുള്ള യു.എസ്. സേനയ്‌ക്കെതിരെ പ്രതികാരം നടത്തുമെന്ന് ഇറാനിയൻ നാവിക കമാൻഡർ മുന്നറിയിപ്പ് നൽകി. യു.എസ്. സേനയെ ലക്ഷ്യമാക്കി ഇറാൻ കാത്തിരിക്കുകയാണെന്നും തീരദേശ മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നും അവർ വ്യക്തമാക്കി.

യു.എസ്.എസ്. എബ്രഹാം ലിങ്കൺ ഇറാനിയൻ സമുദ്രാതിർത്തിയിൽ നിന്ന് പിന്മാറാൻ നിർബന്ധിതമായതായും ഇറാൻ അവകാശപ്പെട്ടു. അതേസമയം, ഇന്ത്യ, ചൈന, റഷ്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് വാണിജ്യ കപ്പൽഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഘ്ചി അറിയിച്ചു.

ഇറാന്റെ എതിരാളികളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ഈ തന്ത്രപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ അനുമതി നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രദേശം യുദ്ധമേഖലയായി മാറിയിരിക്കുകയാണെന്നും ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾക്ക് പ്രവേശനം അനുവദിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

           

RELATED NEWS

sea