5000 കോടി ഡോളറിനടുത്ത് ഇന്ത്യയിലെ ഐഫോൺ നിർമ്മാണവും കയറ്റുമതിയും

2021-22 ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ച ആപ്പിൾ ഫോൺന്റെ കയറ്റുമതി വരുമാനം റെക്കോർഡ് തുകയിലാണ് എത്തി നിൽക്കുന്നത്. 5000 കോടി ഡോളറിനടുത്ത് ആണ് (4.51 ലക്ഷം കോടി രൂപ) 2025 ഡിസംബർ വരെയുള്ള കാലയളവിൽ എത്തി നിൽക്കുന്നത്. കേന്ദ്ര സർക്കാർ അവലംബിച്ച PLI(പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതി പ്രകാരമാണ് ആപ്പിൾ ഫോണിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചത്. സാമ്പത്തികർഷം അവസാനിക്കാൻ ഇനിയും 3 മാസം ബാക്കിയുള്ളപ്പോൾ ആണ് നേട്ടം ഇന്ത്യ നേടിയത്. ടാറ്റയുടെയും ഫോക്സോണിന്റെയും കീഴിലായി 5 ഫാക്ടറികളാണ് നിലവിൽ ഐഫോൺ ഉൽപ്പാദനത്തിനായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. വിപണിയിൽ ഐഫോണിന്റെ പ്രധാന എതിരാളികളായ സാംസങ് 1690 കോടി ഡോളറിന്റെ (1.53 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് നടത്തിയത്. ഇതിൽനിന്നു വ്യക്തമാവുന്നത് രാജ്യത്തെ സ്മാർട്ട് ഫോൺ കയറ്റുമതിയിൽ പകുതിയിലധികവും ഐഫോൺ ആണ് എന്നതാണ്.

Share this news

           

RELATED NEWS

export