ആദ്യം പോറ്റിയെ കയറ്റിയത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണം കട്ട് വിറ്റു എന്ന ആരോപണം നേരിടുന്നയാളും കട്ട സ്വർണം വാങ്ങി എന്ന ആക്ഷേപം നേരിടുന്നയാളും ഒരുമിച്ചാണ് സോണിയ ഗാന്ധിയുടെ വീട്ടിൽ പോയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു .
പോറ്റി ഒറ്റയ്ക്കല്ല അവിടെ പോയത്. അന്വേഷണത്തില്‍ കണ്ടെത്തിയ സ്വര്‍ണം വാങ്ങി എന്നുപറയുന്ന പ്രതിയെയും കൂട്ടിയാണ് പോയത്. ഇതെങ്ങനെയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
''അടൂര്‍ പ്രകാശിന്റെ പേര് ഉയര്‍ന്നുവന്നത് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണന് പോറ്റിയും ഗോവര്‍ധനുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാരായ രണ്ടു പേരും അവിടെ എത്തിയത്. പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശ്. ഇവര്‍ക്ക് സോണിയാ ഗാന്ധിയെ കാണാന്‍ അവസരം കിട്ടാന്‍ പങ്കുവഹിച്ചത് ആരാണെന്നു മറുപടി പറയാന്‍ ഇവര്‍ക്കു കഴിയുന്നില്ല. ഉത്തരം കിട്ടാത്തപ്പോള്‍ കൊഞ്ഞനം കുത്തുന്ന നിലയാണുള്ളത്'' മുഖ്യമന്ത്രി വിശദീകരിച്ചു.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ പറ്റാതെ വരുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.